കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159 റണ്‍സ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റണ്‍സിന് രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയ്ക്കായി കെ.എൽ. രാഹുൽ 39 റണ്‍സും വാഷിംഗ്ടണ്‍ സുന്ദർ 29 റണ്‍സും നേടി. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും 27 റണ്‍സ് വീതവും നേടി. ധ്രുവ് ജുറലിന് 14 റണ്‍സ് മാത്രമാണ് നേടാനായത്.
അക്സർ പട്ടേലും കുൽദീപ് യാദവുമാണ് ക്രീസിൽ. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നാല് റണ്‍സിന് റിട്ടയർ ഹർട്ടായി.
ദക്ഷിണാഫ്രിക്കയ്ക്കായി സൈമൻ ഹർമർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസെൻ, കേശവ് മാഹരാജ്, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റും നേടി.